പുന്നയൂർക്കുളം: ആയുര്‍വേദ മേഖലയില്‍ കേരളം വലിയ മുന്നേറ്റമുണ്ടാക്കിയെന്ന് നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ. പല ആരോഗ്യപ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ ആയുര്‍വേദത്തിന് സാ ധിക്കുന്നുണ്ട്. പല ചികിത്സാ സംവിധാനങ്ങളും പരാജയപ്പെടുന്നിടത്ത് ആയുര്വേദംവഴി അസുഖം ഭേദമാകുന്നുണ്ട് സ്പീക്കർ പറഞ്ഞു. എംഎൽഎയുടെ വികസനഫണ്ടിൽനിന്ന് 76 ലക്ഷം രൂപ ചെലവിൽ പുന്നയൂർ എടക്കഴിയൂരിൽ ൽനിർമിച്ച ആയൂർവേദ ആശുപത്രിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഇരുനിലകളിലായി 2,902 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ആയുര്‍വേദ ആശുപത്രിയുടെ ആധുനിക കെട്ടിടം പണിതിരിക്കുന്നത്. എൻ. കെ. അക് ബര് എംഎൽഎ അധ്യക്ഷത വഹിച്ചു. ചാവക്കാട് അസി. എക്സിക്യൂട്ടീവ് എൻജിനീയര്‍ വി.എ. ലീസ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പുന്നയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേന്ദ്രന്, വൈസ് പ്രസിഡന്റ് സുഹറ ബക്കര്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ കെ.എ. വിശ്വനാഥന്, എ.കെ. വിജയൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എ.എസ്. ഷിഹാബ്, മെമ്പര്‍ എം.കെ. അറാഫത്ത്, ആയുര്‍വേദ ഡിഎംഒ ഡോ. എസ്. ബീനാകുമാരി, കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.ജി. നിത, ആയുര്‍വേദമെഡിക്കല്‍ ഓഫീസര്‍ ഡോ. എം. പ്രീത തുടങ്ങിയവര്‍ പ്രസംഗിച്ചു.